പത്ത് മത്സരങ്ങളിൽ നിന്നും 14 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു. മികച്ച വിജയങ്ങളുമായി ടീം മുന്നോട്ട് പോകവേ ടീമിലെ രണ്ട് താരങ്ങൾ പ്രതീക്ഷിച്ച ലെവലിലേക്ക് ഉയർന്നില്ലെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് ആര്‍സിബി ടീം ഡയറക്ടര്‍ മോ ബോബട്ട്.
കടുത്ത വിമർശനം എന്നതിലുപരി അവരിൽ നിന്നും കൂടുതൽ പ്രകടനം പ്രതീക്ഷിക്കുന്ന എന്ന രീതിയിലാണ് ബോബട്ടിന്റെ പ്രസ്താവന. ബോബട്ട് വിമർശിച്ച ആ രണ്ട് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ആദ്യ താരം. ഈ സീസണില്‍ ആര്‍സിബിയുടെ 10 മല്‍സരങ്ങളിലും ക്രുനാല്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 8.62 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് 13 വിക്കറ്റുകളുമാണ്. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് (18) കഴിഞ്ഞാല്‍ ടീമിനായി കൂടുതല്‍ വിക്കറ്റുകളെടുത്തതും ക്രുനാലാണ്. ബാറ്റിങില്‍ അഞ്ചിന്നിങ്‌സില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 97 റണ്‍സാണ് സമ്പാദ്യം. എന്നിട്ടും താരത്തെ കുറിച്ച് ബോബട്ട് പറഞ്ഞ വാക്കുകൾ ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.
ബോബട്ട് പറഞ്ഞ രണ്ടാമത്തെ താരം യുവ സ്പിന്നര്‍ സുയാശ് ശര്‍മയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 7.97 ഇക്കോണി റേറ്റില്‍ നാലു വിക്കറ്റുകള്‍ മാത്രമേ സുയാഷ് നേടിയിട്ടുള്ളു.
ബോബട്ട് വിമർശിച്ച രണ്ട് താരങ്ങളും ആരാധകരുടെ പ്രിയ താരങ്ങളാണ്. സീസണിൽ അത്യവശ്യ സമയത്ത് മികച്ച പ്രകടനങ്ങൾ ഇവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടും. എന്നിട്ടും ടീം ഡയറക്ടറുടെ പ്രസ്തവനയ്ക്ക് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.