ഐപിഎല്ലിലെ ആർസിബി- രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ ആർസിബി താരം നടത്തിയ ഐസിസി നിയമലംഘനം ഇപ്പോൾ ചർച്ചയാവുകയാണ്. ആർസിബി താരം സുയാഷ് ശർമയാണ് നിയമവിരുദ്ധ ഫീൽഡിങ് നടത്തിയത്. എന്നാൽ ഇതിലൂടെ രാജസ്ഥാൻ റോയൽസിന് ലഭിക്കേണ്ട അഞ്ച് റൺസുകൾ അമ്പയർ അനുവദിച്ചതുമില്ല.
മത്സരത്തിന്റെ ഒമ്പതാം ഓവറിലാണ് സംഭവം. ധ്രുവ് ജൂറേൽ അടിച്ച പന്ത് ആർസിബി താരം സുയാഷ് ശർമ്മ എടുത്തത് തന്റെ തൊപ്പി ഉപയോഗിച്ചാണ്. എന്നാൽ ഐസിസി നിയമപ്രകാരം ഇത് തെറ്റാണ്.
ഐസിസി നിയമ പ്രകാരം കൈകൾക്ക് പകരം മറ്റേതെങ്കിലും വസ്തു ഉപയോഗിച്ച് ഒരു താരം ഫീൽഡിങ് ചെയ്താൽ എതിർ ടീമിന് അഞ്ച് റൺസ് അധികമായി നൽകും. എന്നാൽ സുയാഷ് തൊപ്പി ഉപയോഗിച്ച് ഫീൽഡ് ചെയ്തതിന് രാജസ്ഥാന് അഞ്ച് റൺസ് കൊടുത്തതുമില്ല. പകരം ഡെഡ് ബോളായി ഇതിനെ പരിഗണിക്കുകയായിരുന്നു.
മത്സരത്തിനിടെ അമ്പയർമാർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചെങ്കിലും അഞ്ച് റൺസ് രാജസ്ഥാൻ നല്കാൻ തയാറായില്ല.
മത്സരത്തിനിടെ കമന്റേറ്റർമാർ പെനാൽറ്റി റൺസിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു.