ഡൽഹി കാപിറ്റൽസ് ഫാഫ് ഡുപ്ലെസിയെയും ഗുജറാത്ത് ടൈറ്റൻസ് റാഷിദ് ഖാനെയും കൊൽക്കത്ത വെങ്കടേഷ് അയ്യരെയും ഔദ്യോഗികമായി ഉപനായകരായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ടീമുകളിൽ നായകന്റെ അഭാവത്തിൽ നായകനാവാൻ സാധ്യതയുള്ള താരങ്ങളെ പരിശോധിക്കാം.
തങ്ങൾ എന്തു ചെയ്താലും ആരാധകർ കൂടെയുണ്ടാകുമെന്ന മാനേജ്മെന്റിന്റെ ധാർഷ്ട്യം കൂടിയായിരുന്നു ഇത്തവണ തകർന്നത്. മാനേജ്മെന്റിന്റെ കണ്ണുതുറപ്പിക്കാൻ ആരാധകർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ മാർഗമാണ് പ്രതിഷേധവും ബഹിഷ്കരണവും. അത് ഇത്തവണ ആരാധകർ ക്ലബ്ബിന് നൽകിയിട്ടുമുണ്ട്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താൽക്കാലിക പരിശീലകരിൽ ഒരാളായ തോമസ് ചോഴ്സ് അടുത്ത സീസണിൽ ഹൈദരാബാദ് എഫ്സിയുടെ മുഖ്യ പരിശീലകനാവുമെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിൽ ചർച്ചകൾ നടന്നെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. മുഖ്യപരിശീലകസ്ഥാനം ആഗ്രഹിക്കുന്ന തോമസ്, ഹൈദരാബാദിന്റെ ഓഫർ സ്വീകരിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്. എന്നാൽ
സൂപ്പർ കപ്പിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകന്റെ നിയമനം പ്രഖ്യാപിക്കുമെന്നും വിവിധ സ്രോതസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ പുതിയ പരിശീലകൻ വരാനിരിക്കുന്ന സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുമോ എന്ന സംശയവും ആരാധകരിൽ ചിലർക്കുണ്ട്. അതിനെപ്പറ്റി കൂടുതൽ അറിയാം...
റോഡ്രിഗോ ഡീ പോൾ, ജൂലിയൻ അൽവാരസ് എന്നീ അർജന്റീനൻ സൂപ്പർതാരങ്ങൾക്ക് പിന്നാലെ മറ്റൊരു അർജന്റീനൻ യുവതാരത്തിന് വേണ്ടി മാഡ്രിഡ് നീക്കം നടത്തുകയാണ്.
20 ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 21 ആം നൂറ്റാണ്ടിന്റെ ആരംഭത്തിലും ജർമനിയിൽ അത്യാവശ്യം ഡിമാന്റുള്ള പരിശീലകനായിരുന്നു അദ്ദേഹം. 20 വർഷക്കാലം വിവിധ ജർമൻ ക്ലബ്ബുകൾ പരിശീലിപ്പിച്ച അദ്ദേഹം 2017 ലാണ് ആദ്യമായി ജർമനിക്ക് പുറത്ത് പോയി ഒരു പോളിഷ് ക്ലബ്ബിനെ പരിശീലിപ്പിക്കുന്നത്.
മെയ് 31ന് താരത്തിന്റെ കരാർ അവസാനിക്കാനി രിക്കെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കം. ഫ്രീ ഏജന്റ് ആയതിനാൽ ബ്ലാസ്റ്റേഴ്സിനെ ട്രാൻസ്ഫർ ഫീയും മുടക്കേണ്ടതില്ല.
ഹൈദരാബാദും ബ്ലാസ്റ്റേഴ്സും സീസണിൽ ആദ്യം ഏറ്റുമുട്ടിയത് കൊച്ചിയിലായിരുന്നു. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മത്സരം 1-1 എന്ന സമനിലയിൽ കലാശിക്കുകയും ചെയ്തു.
ഐലീഗിൽ 14 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്‌കോറർ കൂടിയാണ്.
താരത്തിന് 2026 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും മികച്ച ടാലന്റ് ആയതിനാൽ താരത്തെ ട്രാൻസ്ഫർ തുക മുടക്കിയും സ്വന്തമാക്കാൻ ക്ലബ്ബുകൾ രംഗത്ത് വരുമെന്ന് ഉറപ്പാണ്.









