സൂപ്പർ കപ്പിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരങ്ങളായ ബികാഷ് യുമ്നം, ഹോർമിപ്പാവും ഡേൻജർ സോണിലാണ്. ഇരുവരും ഇനി മോഹൻ ബഗാനെതിരായ അടുത്ത മത്സരത്തിൽ യെല്ലോ കാർഡ് ലഭിക്കുകയാണേൽ, അടുത്ത റൗണ്ടിലേക്ക് ബ്ലാസ്റ്റേഴ്സിന് യോഗ്യത ലഭിച്ചാൽ ആ മത്സരം കളിക്കാൻ സാധിക്കില്ല.
ടൂർണമെന്റ് നിയമങ്ങൾ പ്രകാരം രണ്ട് യെല്ലോ കാർഡുകൾ ലഭിച്ചാൽ ആ താരത്തിന് ടൂർണമെന്റിലെ അടുത്ത മത്സരം നഷ്ടമാക്കും. ഇരു താരങ്ങൾക്ക് പുറമെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് കാറ്റലയ്ക്കും കഴിഞ്ഞ മത്സരത്തിൽ യെല്ലോ കാർഡ് കണ്ടിരുന്നു. അതുകൊണ്ട് തന്നെ ആദ്ദേഹവും ഡേജർ സോണിലാണ്.
ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര പ്രകടനമാണ് ഹോർമിപ്പാവും, ബികാശും കാഴ്ച്ചവെച്ചത്. അതുകൊണ്ട് തന്നെ ഇരുവരുടെയും സേവനം നഷ്ടമാക്കുകയാണേൽ ടീമിന് അത് കൂടുതൽ തിരച്ചടിയാക്കും.