താരങ്ങൾ കൈവിട്ട് പോകുക എന്നത് സ്വാഭാവികമാണ്. എന്നാൽ കൈവിട്ട് പോയ താരത്തിന് പകരം കൃത്യമായ ഒരു പകരക്കാരനെ എത്തിക്കാൻ രാജസ്ഥാൻ ശ്രമിച്ചില്ല.
സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് നായകനായപ്പോൾ റോയൽസ് ആരാധകർ ഇതിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പരാഗിന് പകരം ദേശീയ ടീമിലെ പ്രധാന താരമായ ജയ്‌സ്വാൾ നായകനാവണമെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. എന്നാൽ നായകനായി അനുഭവസമ്പത്തില്ല എന്നത് ഇക്കാര്യത്തിൽ ജയ്‌സ്വാളിന് തിരിച്ചടിയായി.
നിലവിൽ സീസണിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 166 റൺസെടുത്ത് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത മുന്നാമത്തെ താരമാണ് ജോസ് ബട്ട്ലർ
ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനം നടത്തിയ രാജസ്ഥാന് ആരാധകരിൽ വിശ്വാസം കൂട്ടിയുറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പ്രധാനമായും 3 താരങ്ങളുടെ പ്രകടനം റോയൽസിന് നിർണായകമാണ്.
ഇതിനോടകം രണ്ട് മത്സരങ്ങളിൽ കളിച്ച ആർച്ചർ വിട്ട് നൽകിയ റൺസിന് കണക്കില്ല. ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിൽ നാലോവറിൽ 76 റൺസ് വഴങ്ങി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ സ്പെല്ലിന് താരം ഉടമയായി. കെകെആറിനെതിരെയും താരം റൺസ് വിട്ട് കൊടുക്കുന്നതിൽ
ആദ്യം എവേ മത്സരത്തിൽ സൺറൈസസ് ഹൈദരബാദിനോടും രണ്ടാമത് ഹോം മത്സരത്തിൽ കെകെആറിനോടുമായിരുന്നു രാജസ്ഥാന്റെ പരാജയം. ഇരു പരാജയങ്ങളിലും ചർച്ചയാവുന്നത് തകർന്നടിയുന്ന രാജസ്ഥാന്റെ ടോപ് ഓർഡറും മുൻ താരം ജോസ് ബട്ട്ലരുടെ അഭാവവുമാണ്..
കെകെആറിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പരാഗിന്റെ 3 തെറ്റായ തീരുമാനങ്ങൾ ചർച്ചയാവുകയാണ്. മത്സരത്തിൽ രാജസ്ഥാൻ തോൽക്കാൻ ഈ കാരണങ്ങൾ ഘടകമായെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ കാണാറുള്ള നൈറ്റ് വാച്ച് മാൻ രീതിയാണ് രാജസ്ഥാൻ ഇപ്പോഴും ടി20 ക്രിക്കറ്റിൽ നടപ്പിലാക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ തോറ്റെങ്കിലും രണ്ട് യുവതാരങ്ങളുടെ പ്രകടനം ടീമിന് ആശ്വാസം നൽകുന്നുണ്ട്. ആ രണ്ട് പേരും നേരത്തെ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയ താരങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അസമിനായി കളിച്ചിട്ടുള്ള പരാഗ് ദാസിന്റെ മകനാണ് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി ചെയർമാൻ രഞ്ജിത് ബർതകൂർ അസം സ്വദേശിയുമാണ്. ഇരുവരും തമ്മിലുള്ള ബന്ധമാണ് പരാഗിന് നായക സ്ഥാനം നൽകിയതെന്നാണ് ആരാധകരുടെ വിമർശനം









