ഹൈദരാബാദും ബ്ലാസ്റ്റേഴ്സും സീസണിൽ ആദ്യം ഏറ്റുമുട്ടിയത് കൊച്ചിയിലായിരുന്നു. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മത്സരം 1-1 എന്ന സമനിലയിൽ കലാശിക്കുകയും ചെയ്തു.
ഐലീഗിൽ 14 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്‌കോറർ കൂടിയാണ്.
താരത്തിന് 2026 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും മികച്ച ടാലന്റ് ആയതിനാൽ താരത്തെ ട്രാൻസ്ഫർ തുക മുടക്കിയും സ്വന്തമാക്കാൻ ക്ലബ്ബുകൾ രംഗത്ത് വരുമെന്ന് ഉറപ്പാണ്.
അതേ സമയം, തോമസ് സമീപ കാലത്തായി ഫിഫ പ്രൊ ലൈസൻസ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹം മുഖ്യപരിശീലകനായി മറ്റൊരു ക്ലബ്ബിലേക്ക് പോകുന്നത്.
സീസണിൽ മിക്കേൽ സ്റ്റാറേയെ പുറത്താക്കിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ താത്കാലിക പരിശീലകനായി ദൗത്യം ഏറ്റെടുത്ത വ്യക്തിയാണ് ബ്ലാസ്റ്റേഴ്‌സ് യൂത്ത് ഡെവലപ്മെന്റ് ഹെഡ് ആയ തോമസ് ചോഴ്സ്. സ്റ്റാറേയുടെ കീഴിൽ കിതച്ച ബ്ലാസ്റ്റേഴ്‌സിന് പുതുജീവൻ നൽകിയത് തോമസാണ്. എന്നാൽ തോമസും ക്ലബ് വിടുകയാണ് എന്നാണ് റിപ്പോർട്ട്.പ്രമുഖ
പരാതി ഫിഫ അംഗീകരിച്ചാൽ നോർത്ത് ഈസ്റ്റിന് നിലവിലുള്ളതിനേക്കാൾ രണ്ടു പോയിന്റ് കൂടുതലായി ലഭിക്കുകയും അവർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യും. ബ്ലാസ്റ്റേഴ്സിനാവട്ടെ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് നഷ്ടമാവുകയും ഒമ്പതാം സ്ഥാനത്തേക്ക് താഴുകയും ചെയ്യും.
പ്രധാന ഗോൾകീപ്പർമാർ മോശം പ്രകടനം കാഴ്ചവച്ചപ്പോൾ നിർണായക മത്സരങ്ങളിൽ ഒരൊറ്റ അവസരം പോലും ലഭിക്കാത്ത താരമായിരുന്നു നോറ ഫെർണാണ്ടസ്. ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണ്ണമായും അവസാനിച്ചപ്പോൾ മാത്രമാണ് നോറയ്ക്ക് അവസരം ലഭിച്ചത്.
സൂപ്പർ കപ്പിന് ശേഷമായിരിക്കും പുതിയ പരിശീലകന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് അന്തിമ തീരുമാനത്തിലെത്തുക എന്നാണ് റിപ്പോർട്ട്. പുതിയ പരിശീലകനെ വേഗത്തിൽ പ്രഖ്യാപിച്ച് അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ നേരത്തെ ആരംഭിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.
ഇതിൽ ലൂണ, ഹോർമിപാം എന്നിവർക്കായി എതിർ ടീമുകൾ നേരത്തെ രംഗത്ത് വന്നിരുന്നു. ലൂണയ്ക്കായി എഫ്സി ഗോവയും ഹോർമിപാമിനായി മോഹൻ ബഗാനും ബംഗളുരു എഫ്സിയുമാണ് നേരത്തെ രംഗത്തുണ്ടായിരുന്നത്.
അറ്റാക്കിങ് മിഡ്ഫീൽഡർ, ലെഫ്റ്റ് വിങ്ങർ, സെൻട്രൽ ഫോർവേഡ് എന്നീ പൊസിഷനുകളിൽ കളിക്കാൻ കെൽപ്പുള്ള താരം കൂടിയാണ് അദ്ദേഹം. സ്പാനിഷ് ക്ലബ്ബുകളായ ലാസ് പാൽമാസ്, വലൻസിയ, റെയോ വെല്ലക്കാനോ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായും ഒരുതവണ അദ്ദേഹം








