മോണ്ടിനെഗ്രെനിയൻ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ചാണ് ക്ലബ് വിടുന്ന ആദ്യ താരം. 2026 വരെ താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും സീസൺ അവസാനം താരത്തെ കൈവിടാനാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനം.
കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് ഇനിയും തുടരണമോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് ലൂണ നേരത്തെ പറഞ്ഞിരുന്നു. ഇതും ഷീൽഡിന് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമവും കൂട്ടിവായിക്കുമ്പോൾ ലൂണയെ ഒഴിവാക്കി കൊണ്ടുള്ള പദ്ധതികൾ ബ്ലാസ്റ്റേഴ്‌സ് ചിന്തിച്ച് തുടങ്ങി എന്ന് വ്യക്തം.
കൊച്ചിയിലെത്തി ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹവുമായി മീറ്റിംഗ് ചേരുകയും, പ്ലേയർ സൈനിങ്, ഏതൊക്കെ താരങ്ങളെ വിൽക്കണമെന്നതിനെ ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നതാണ്.
ഇതിൽ ലൂണ, ഹോർമിപാം എന്നിവർക്കായി എതിർ ടീമുകൾ നേരത്തെ രംഗത്ത് വന്നിരുന്നു. ലൂണയ്ക്കായി എഫ്സി ഗോവയും ഹോർമിപാമിനായി മോഹൻ ബഗാനും ബംഗളുരു എഫ്സിയുമാണ് നേരത്തെ രംഗത്തുണ്ടായിരുന്നത്.
ലൂണയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങൾക്ക് പ്രതികരണം നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ താൽക്കാലിക പരിശീലകൻ ടി. ജി പുരുഷോത്തമൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവതാരകൻ ലൂണയുടെ ബ്ലാസ്റ്റേഴ്സ് ഭാവിയെപ്പറ്റി ചോദിച്ചതും ടിജി പുരുഷോത്തമൻ പ്രതികരിച്ചതും.
ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരത്തിൽ ആരാധകർക്ക് ആശങ്കയുളവാക്കുന്ന പ്രസ്താവനയാണ് ലൂണ നടത്തിയത്. ബ്ലാസ്റ്റേഴ്സിൽ കരാർ ബാക്കിയുണ്ടെങ്കിലും ഇതുപോലൊരു സീസണ് ശേഷം ബ്ലാസ്റ്റേഴ്സിൽ തുടരണമോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ലൂണ പറഞ്ഞത്.
ലൂണ ബ്ലാസ്റ്റേഴ്സ് വിടുകയാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നേക്കാം. കാരണം നേരത്തെ അദ്ദേഹത്തെ സ്വന്തമാക്കാൻ പല ക്ലബ്ബുകളും താൽപര്യം കാണിച്ചിരുന്നു.
കഴിഞ്ഞദിവസം മുംബൈ സിറ്റി എഫ്സിക്കെതിരെ നടന്ന മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിനെപ്പറ്റി ചില സംശയങ്ങൾ ലുണ ബാക്കിയാക്കിയിരുന്നു.
ബ്ലാസ്റ്റേഴ്സിൽ തുടരുമോയെന്ന ചോദ്യത്തിന് ആരാധകർക്ക് ഉറപ്പ് നൽക്കാതെ അഡ്രിയാൻ ലൂണ
നിലവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘടനകൾ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധപരിപാടികൾ നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിലടക്കം ആരാധക പ്രതിഷേധം സജീവമായിരുന്നു. ഇന്നലത്തെ മത്സരത്തിന് ശേഷം ആരാധകരിൽ ചിലർ പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ പാളിയതോടെ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ






